ജോലി വേണമെങ്കില്‍ തീ വിഴുങ്ങണമെന്ന് ജീവനക്കാരോട് കമ്പനി

admin/pages/forms/images/ജോലി വേണമെങ്കില്‍ തീ വിഴുങ്ങണമെന്ന് ജീവനക്കാരോട് കമ്പനി Cras eget sem nec dui volutpat ultrices.

<p>വടക്കുകിഴക്കന്&zwj; ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്&zwj; പ്രവര്&zwj;ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജീവനക്കാരോട് വ്യത്യസ്തമായ ടീം ബില്&zwj;ഡിംഗ് അഭ്യാസം നടത്താന്&zwj; നിര്&zwj;ബന്ധിച്ചത്.റോങ് റോംഗ് എന്ന യുവതി താന്&zwj; ജോലി ചെയ്ത സ്ഥാപനത്തില്&zwj;നിന്നും ഉണ്ടായ ഒരു മോശം അനുഭവം സോഷ്യല്&zwj; മീഡിയയില്&zwj; പങ്കുവച്ചതോടെ പലരും അത്ഭുതപ്പെട്ടിരിക്കുകയാണ്. ടീം ബില്&zwj;ഡിംഗ് ലക്ഷ്യമിട്ടുള്ള ട്രെയിനിംഗിന്റെ ഭാഗമായി റോങ് റോംഗിനോട് തീ വിഴുങ്ങി കാണിക്കാനാണത്രേ കമ്പനി ആവശ്യപ്പെട്ടത്. തങ്ങളുടെ തൊഴിലാളികള്&zwj;ക്ക് അവരുടെ ആത്മവിശ്വാസം വളര്&zwj;ത്തിയെടുക്കാനും എല്ലാ ഭയങ്ങളെയും തരണം ചെയ്യാനും ഈ പ്രവൃത്തിയിലൂടെ സാധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. മാത്രമല്ല ഇത്തരം ട്രെയിനിംഗുകള്&zwj; വിജയം നേടാനും പണം സ്വരൂപിക്കാനുമുളള ജീവനക്കാരുടെ കഴിവിനെ മെച്ചപ്പെടുത്തുമെന്നുമാണ് കമ്പനിയുടെ വാദം.</p> <p>കുറച്ച് പഞ്ഞി കത്തിച്ച ശേഷം തന്നോട് വിഴുങ്ങി കാണിക്കാനാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ജോലി പോകുമോ എന്ന് പേടിച്ച് ആ സമ്മര്&zwj;ദ്ദത്തില്&zwj; പേടിയോടെ അവര്&zwj; അത് ചെയ്യുകയും ചെയ്തു. വിദഗ്ധ പരിശീലനം ആവശ്യമുളള കാര്യമാണ് തീവിഴുങ്ങല്&zwj;, താന്&zwj; വായില്&zwj; ഉമിനീര്&zwj; നിര്&zwj;ത്തിക്കൊണ്ടാണ് ഇത് ചെയ്തതെന്ന് റോങ് റോംഗ് പറയുന്നു. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോര്&zwj;ട്ട് ചെയ്തിരിക്കുന്നത്.</p> <p>ഒരു വര്&zwj;ഷത്തില്&zwj; താഴെ മാത്രമേ കമ്പനിയില്&zwj; താന്&zwj; ജോലി ചെയ്തിട്ടുള്ളൂ എന്നും റോങ് പറയുന്നുണ്ട്.പരിപാടി തൊഴില്&zwj; നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും കമ്പനിക്കെതിരെ ബന്ധപ്പെട്ട അധികാരികള്&zwj;ക്ക് പരാതി നല്&zwj;കി നടപടി എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്&zwj; പറഞ്ഞു. എന്നാല്&zwj; ഇതുവരെ ഈ ആരോപണങ്ങളോട് കമ്പനി പ്രതികരിച്ചിട്ടില്ല.</p> <p>ചൈനയില്&zwj; ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ടീം ബില്&zwj;ഡിംഗ് അഭ്യാസങ്ങള്&zwj; നടക്കുന്നത്. തെരുവിലൂടെ ഇഴയുക, അപരിചിതരെ കെട്ടിപ്പിടിക്കുക, എന്നിങ്ങനെയൊക്കെയുളള പല വ്യത്യസ്തതരം രീതികള്&zwj; മുന്&zwj;പും പല കമ്പനികളും നടത്തിയിട്ടുണ്ട്. ഇത്തരം മോശമായ ടീംബില്&zwj;ഡിംഗ് വര്&zwj;ക്കുകള്&zwj; ജീവനക്കാര്&zwj;ക്ക് അനാവശ്യ വേദനയും കഷ്ടപ്പാടുനാണ് നല്&zwj;കുന്നതെന്ന് പലരും വിമര്&zwj;ശിക്കുന്നുണ്ട്.</p>