രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാല്‍നക്ഷത്രത്തെ കാണാന്‍ ഈ മാസം അവസരം

admin/pages/forms/images/രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാല്‍നക്ഷത്രത്തെ കാണാന്‍ ഈ മാസം അവസരം Cras eget sem nec dui volutpat ultrices.

<p>2025 ജനുവരി 13നെ കോമറ്റ് ജി3 അറ്റ്&zwnj;ലസ് (C/2024) എന്ന വാല്&zwj;നക്ഷത്രം മനോഹരമാക്കും. സൂര്യനോട് ഏറ്റവും അടുത്ത് ഈ ധുമകേതു എത്തിച്ചേരുന്ന ദിവസമാണത്.നിലവില്&zwj; ഭൂമിയില്&zwj; നിന്ന് കാണാനാവുന്ന ഗ്രഹങ്ങളായ വ്യാഴത്തെയും ശുക്രനെയും തിളക്കം കൊണ്ട് കോമറ്റ് ജി3 അറ്റ്&zwnj;ലസ് വാല്&zwj;നക്ഷത്രം പിന്നിലാക്കിയേക്കും.</p> <p>ചിലിയിലെ അറ്റ്&zwnj;ലസ് ദൂരദര്&zwj;ശിനിയാണ് കോമറ്റ് ജി3യെ 2024 ഏപ്രില്&zwj; അഞ്ചിന് കണ്ടെത്തിയത്. തിരിച്ചറിയുമ്പോള്&zwj; ഭൂമിയില്&zwj; നിന്ന് 655 ദശലക്ഷം കിലോമീറ്റര്&zwj; അകലെയായിരുന്നു ഇതിന്&zwj;റെ സ്ഥാനം.കോമറ്റ് ജി3 അറ്റ്&zwnj;ലസിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷമെടുക്കും. ഇത്രയും ദൈര്&zwj;ഘ്യമേറിയ ഭ്രമണപഥത്തിലൂടെയാണ് സഞ്ചാരം എന്നതിനാല്&zwj; ഈ ധൂമകേതുവിനെ ഇനിയെന്ന് കാണുമെന്ന് നമുക്ക് ഊഹിക്കാന്&zwj; കൂടി കഴിയില്ല. അതിനാലാണ് ജനുവരി 13ലെ ആകാശക്കാഴ്&zwnj;ച അത്യപൂര്&zwj;വ വിസ്&zwnj;മയമായി മാറുന്നത്. ജനുവരി 13ന് ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്&zwnj;ലസ് വണ്&zwj;സ്-ഇന്&zwj;-എ-ലൈഫ്&zwnj;ടൈം അനുഭവമായിരിക്കും വാനനിരീക്ഷകര്&zwj;ക്ക് സമ്മാനിക്കുക.</p> <p>കോമറ്റ് ജി3 അറ്റ്&zwnj;ലസ് ജനുവരി 13ന് സൂര്യോപരിതലത്തിന് 8.7 ദശലക്ഷം മൈല്&zwj; മാത്രം അടുത്തെത്തും. ഭൂമി ഇതിനേക്കാള്&zwj; പതിന്&zwj;മടങ്ങ് അകലത്തിലാണ് സൂര്യനെ വലംവെക്കുന്നത്. സൂര്യന് ഇത്രയും അടുത്ത് സാധാരണയായി വാല്&zwj;നക്ഷത്രങ്ങള്&zwj; എത്താറില്ല. അതിനാല്&zwj; സൂര്യനെ അതിജീവിക്കുമോ ഈ വാല്&zwj;നക്ഷത്രം എന്ന സംശയം സജീവമാണ്. സൂര്യന് വളരെ അടുത്തെത്തും എന്നതുകൊണ്ടുതന്നെ കോമറ്റ് ജി3യ്ക്ക് തിളക്കവുമേറും. എന്നാല്&zwj; നഗ്നനേത്രങ്ങള്&zwj; കൊണ്ട് കോമറ്റ് ജി3 അറ്റ്&zwnj;ലസ് ധൂമകേതുവിനെ കാണുക പ്രയാസമായിരിക്കും. എന്തായാലും ദൂരദര്&zwj;ശിനികളുടെ സഹായത്തോടെ ബഹിരാകാശ ശാസ്ത്രജ്ഞര്&zwj; കോമറ്റ് ജി3 അറ്റ്&zwnj;ലസിനെ നിരീക്ഷിച്ചുവരികയാണ്. 160,000 വര്&zwj;ഷത്തിലൊരിക്കല്&zwj; മാത്രം സംഭവിക്കുന്ന ഗ്രഹങ്ങളേക്കാള്&zwj; തിളക്കത്തില്&zwj; വാല്&zwj;നക്ഷത്രത്തെ കാണാന്&zwj; ഈ മാസം അവസരമൊരുങ്ങുകയാണ്.</p>