ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

admin/pages/forms/images/ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Cras eget sem nec dui volutpat ultrices.

<p>ചൈനയില്&zwj; വൈറല്&zwj; പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്&zwj;ത്തകളെ തുടര്&zwj;ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നുംആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോര്&zwj;ജ് വ്യക്തമാക്കി.</p> <p>മന്ത്രി വീണാ ജോര്&zwj;ജിന്റെ നേതൃത്വത്തില്&zwj; ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്&zwj;ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി.കഴിഞ്ഞ 50 വര്&zwj;ഷത്തില്&zwj; കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളില്&zwj; ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആര്&zwj; പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.എച്ച്.എം.പി. വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്&zwj; കഴിയില്ല.വൈറസില്&zwj; കാര്യമായ ജനിതക വ്യതിയാനങ്ങള്&zwj; സംഭവിച്ചിട്ടില്ലെങ്കില്&zwj; ആശങ്കപ്പെടേണ്ടതില്ല.&nbsp;</p> <p>എച്ച്.എം.പി.വി. ബാധിച്ചാല്&zwj; ഗുരുതരമാകാന്&zwj; സാധ്യതയുള്ള പ്രായമായവര്&zwj;, കുഞ്ഞുങ്ങള്&zwj;, ഗര്&zwj;ഭിണികള്&zwj;, ഗുരുതര രോഗമുള്ളവര്&zwj;, കിടപ്പ് രോഗികള്&zwj;, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്&zwj; എന്നിവര്&zwj; ശ്രദ്ധിക്കേണ്ടതാണ്. ഇന്&zwj;ഫ്ളുവന്&zwj;സ പോലെ തന്നെ എച്ച്.എം.പി.വി. വരാതിരിക്കാന്&zwj; മാസ്&zwnj;ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്&zwj; നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്&zwnj;കൂളില്&zwj; വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്&zwj; കണ്ടാല്&zwj; ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്&zwj;ത്ഥിച്ചു.</p> <p>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:</p> <p>* വായുവിലൂടെ പകരുന്ന രോഗമായതിനാല്&zwj; മാസ്&zwnj;ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും പ്രധാനമാണ്.</p> <p>* അനാവശ്യ ആശുപത്രി സന്ദര്&zwj;ശനം ഒഴിവാക്കുക.</p> <p>* ആശുപത്രിയില്&zwj; മാസ്&zwnj;ക് ഉപയോഗിക്കുക.</p> <p>* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.</p> <p>* മുറികളില്&zwj; ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.</p> <p>* കുട്ടികള്&zwj;, മുതിര്&zwj;ന്നവര്&zwj;, ഗര്&zwj;ഭിണികള്&zwj;, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്&zwj;ദ്ദം, കരള്&zwj;, വൃക്കരോഗങ്ങള്&zwj; തുടങ്ങിയവയുള്ളവരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.</p> <p>* പ്രമേഹവും രക്തസമ്മര്&zwj;ദ്ദവും നിയന്ത്രണ വിധേയമാക്കുക.</p> <p>* ജലനഷ്ടം ഉണ്ടാകാതിരിക്കാന്&zwj; ധാരാളം വെള്ളം കുടിക്കണം.</p> <p>* രോഗ ലക്ഷണങ്ങള്&zwj; കണ്ടാല്&zwj; എത്രയും വേഗം ചികിത്സ തേടി മതിയായി വിശ്രമിക്കണം.</p>